advertisement
Skip to content

യുവ മലയാളി സംഘടനയായ 'ബീറ്റ്‌സ് ഓഫ് കേരള'യുടെ നേത്ര്വത്തിൽ നോർത്ത് ജേഴ്‌സിയിലെ ഏറ്റവും വിപുലമായ ഓണാഘോഷം. ആയിരങ്ങൾ പങ്കെടുത്തു.

വിഭവ സമൃദ്ധമായ ഓണ സദ്യയോടെ തുടങ്ങി, താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്റെയും, വർണാഭമായ ഘോഷയാത്രയോടെ മാവേലിയെ വരവേറ്റും കൊണ്ട് നോർത്ത് ജേഴ്‌സിയിലെ ഏറ്റവും വിപുലമായ ഓണം യുവ മലയാളി സംഘടനയായ 'ബീറ്റ്‌സ് ഓഫ് കേരള'യുടെയും പ്രസിഡന്റ് അനൂപ് ജോർജ് മറ്റു സംഘടനാ ഭാരവാഹികളുടെയും നേത്ര്വത്തിൽ പൊടി പൊടിച്ചു. വിപുലമായ സംഗീത നൃത്ത നൃത്യ പരിപാടികളോടെ ഈ വർഷത്തെ ഓണം കെങ്കേമമായിരുന്നു എന്ന് പങ്കെടുത്ത ആയിരങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു.

ലോകപ്രശസ്തനും, പാചക ലോകത്തെ കുലപതിയുമായ ശ്രീ പഴയിടം മോഹനൻ നമ്പൂതിരിയുടെയും അമേരിക്കയിലെ പ്രശസ്ത സിത്താർ പാലസ് റെസ്റ്റോറന്റും ചേർന്നൊരുക്കിയ സദ്യ ആയിരുന്നു ഈ വർഷത്തെ മുഖ്യാകർഷണം. 40-ഇൽ ഏറെ വിഭവങ്ങൾ അണിനിരന്ന ട്രൈ സ്റ്റേറ്റിലെ ഏറ്റവും വലിയ ഓണസദ്യയാണ് ബീറ്റ്‌സ് ഓഫ് കേരള 1000-ത്തിലേറെ അതിഥികൾക്കായീ ഈ വർഷം ഒരുക്കിയത്. 26 കുടുംബങ്ങൾ മാത്രം ഉൾപ്പെട്ട സംഘടനയിലെ അംഗങ്ങൾ പരമ്പരാഗത രീതിയിൽ ഇലയിൽ വിളമ്പി നൽകിയ സദ്യ എവർക്കും മറക്കാനാവാത്ത രുചി അനുഭവം ആയി മാറി. ഹാക്കൻസാക്കിൽ സ്ഥിതി ചെയ്യുന്ന ബെർഗെൻ കൗണ്ടിയിലെ ഏറ്റവും വലിയ ഓഡിറ്റോറിയമായ ബെർഗെൻ അക്കാഡമിയുടെ വിപുലമായ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ പരിപാടികൾ അരങ്ങേറിയത്.

2004-ൽ 'ബെർഗെൻ ടൈഗേഴ്‌സ്' ക്രിക്കറ്റ് ടീമിലെഅംഗങ്ങളായ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ തുടങ്ങിയ 'ബീറ്റ്‌സ് ഓഫ് കേരള' ഇന്ന് വളർന്നു പന്തലിച്ചു ആയിരത്തിൽപരം ആളുകൾക്ക് ഓണസദ്യ നല്കാൻ തക്കത്തിൽ വളർന്നതിന്റെ പിന്നിൽ സംഘടനയിലെ അംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണവും കൂടാതെ യഥാർത്ഥമായ സ്നേഹകൂട്ടായ്മയുടെ വിളിച്ചോതൽ ആണെന്ന് ഓണത്തിന് നെത്ര്വതം വഹിച്ചവർ എല്ലാം ഒന്നടങ്കം പറയുകയുണ്ടതായി. നിസ്വാർത്ഥമായ സേവനം ആപ്തവാക്യമായി എടുത്തു പ്രവർത്തിക്കുന്നതാണ് ഇതിന്റെ വിജയം എന്നും കൂട്ടിച്ചേർത്തു. അംഗങ്ങൾക്കും മറ്റുള്ളവർക്കായി ബീറ്റ്‌സ് ഓഫ് കേരള നിരവധി പ്രോഗ്രാമുകൾ നടത്താറുണ്ട്. ഫാമിലി നൈറ്റ്, ക്യാമ്പിങ്ങ്, പിക്നിക്, സ്റ്റേജ് പ്രോഗ്രാമുകൾ നടത്തി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, ക്രിസ്മസ് ഓണം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും സജീവമാണ് ഈ കൂട്ടായ്മ. കലാപരമായി മാത്രമല്ല സാമൂഹ്യമായുള്ള ചാരിറ്റി പ്രവർത്തങ്ങൾ കൂടാതെ, കേരളത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇതിനോടകം ബീറ്റ്‌സ് ഓഫ് കേരളം നിർവഹിച്ചിട്ടുണ്ട്. വീടുകൾ വെക്കുന്നതിനും, മെഡിക്കൽ സഹായങ്ങൾ നൽകുന്നതിലും ഈ സംഘടന വളരെ കാര്യങ്ങൾ ചെയ്യുന്നു എന്നും ഭാരവാഹികൾ പറഞ്ഞു.

പൊതുസമ്മേളനത്തിൽ സംഘടനയുടെ പ്രസിഡന്റ് അനൂപ് ജോർജ്, കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളും, പ്ലാറ്റിനം സ്പോൺസറും ചേർന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അനൂപ് ജോർജ്‌ വിശിഷ്ടാതിഥികൾക്കും, പങ്കെടുക്കുന്നവർക്കും സ്വാഗതം അറിയിച്ചു. തുടർന്ന് സ്വാമി പാർത്ഥസാരഥി പിള്ള ഓണ സന്ദേശം നൽകി. ഓണത്തിന്റെ പ്രസക്തിയെ കുറിച്ചും ഏഴാംകടലിനിക്കരെ ആണെങ്കിലും ഓണം നലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഏറ്റവും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവതിമിർപ്പിന്റെയും ഒരുമയുടെയും ഒത്തു കൂടലിന്റെയും ഓര്മകളാണെന്നു അദ്ദേഹം പറഞ്ഞു. ഓണം വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നത് സ്നേഹത്തിന്റെയും, സഹവർത്തിത്വന്റെയും സന്ദേശമാണ്, അതായിരിക്കണം എന്നും സ്വാമി ഓർമിപ്പിച്ചു.

പ്രശസ്ത ഗായകൻ ജെംസൺ കുര്യാക്കോസ് പരിപാടികൾക്ക് മാസ്റ്റർ ഓഫ് സെറിമോണി ആയി പരിപാടികൾ നിയന്ത്രിച്ചു. കലാപരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ബീറ്റ്‌സ് ഓഫ് കേരളയുടെ അംഗങ്ങൾ പ്രത്യേകമായി അവതരിപ്പിച്ച 'തിരുവാതിര' കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടിയെടുത്തു. അകലെ ആണെങ്കിലും ദൈവത്തിന്റെ സ്വന്തം നാടിൻറെ ഓർമ്മകൾ ആണ് തിരുവാതിരയിലൂടെ വേദിയിൽ അവതരിപ്പിച്ചതെന്ന് അംഗങ്ങൾ പറയുകയുണ്ടതായി. പിന്നീട് അമേരിക്കയിൽ ജനിച്ചു വളർന്ന കലാകാരന്മാരുടെ സംഗീതകൂട്ടം 'FAM-JAM' ന്റെ അകമ്പടിയോടെ നിറഞ്ഞ സദസ്സിൽ സംഗീതസന്ധ്യ അരങ്ങേറി. അമേരിക്കയിലെങ്ങും അറിയപ്പെടുന്ന പ്രശസ്ത ഗായിക അനിത കൃഷ്ണ ഗാനങ്ങൾ ആലപിച്ചു. കൂടാതെ ജെംസൺ കുര്യാക്കോസും ഗാനങ്ങൾ ആലപിച്ചു കാണികളെ കയ്യിലെടുത്തു. പിന്നീട് പ്രശസ്ത ഗുരു മാലിനി നായരുടെ നെത്ര്വത്തിലുള്ള സൗപർണിക ഡാൻസ് അക്കാദമി യുടെ മികച്ച നൃത്ത നൃത്യങ്ങൾ വേദിയിൽ അരങ്ങേറി.

ഓണം കമ്മിറ്റി മെംബേർസ് ആയ അനൂപ് ജോർജ്, സാജൻ ബാബു, ജുബിൻ മുണ്ടക്കൽ, സുമേഷ് സുരേന്ദ്രൻ, ഷൈബു വര്ഗീസ്, ബിബിൻ മൈക്കൽ, ജിൻസ് തര്യൻ എന്നിവരോടൊപ്പം മറ്റു ബീറ്റ്സ്‌ ഓഫ് കേരള മെംബേർസും പരിപാടികൾക്ക് നേത്രത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest