advertisement
Skip to content

രണ്ടാഴ്ചക്കുള്ളിൽ 200 സൈറ്റുകളിൽ 4ജി ലഭ്യമാക്കാൻ ബിഎസ്എൻഎൽ

ഡൽഹി: പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ രാജ്യത്തെ 200 സൈറ്റുകളിൽ 4ജി നെറ്റ്‌വർക്ക് സജ്ജീകരിക്കാൻ തുടങ്ങിയെന്നും, രണ്ടാഴ്ചയ്ക്കുള്ളിൽ അത് പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നവംബർ-ഡിസംബർ മാസത്തോടെ നെറ്റ്‌വർക്ക് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

"ഞങ്ങൾ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത 4G-5G ടെലികോം സ്റ്റാക്ക് ആണ് ഉപയോഗിക്കുന്നത്. ആ സ്റ്റാക്ക് വിന്യാസം ആരംഭിച്ചത് ബിഎസ്എൻഎൽ ആരംഭിച്ചുകഴിച്ചു. ചണ്ഡീഗഡിനും ഡെറാഡൂണിനുമിടയിൽ 200 സൈറ്റുകളിൽ ഇൻസ്റ്റാളേഷനുകൾ നടത്തിക്കഴിഞ്ഞു, അടുത്ത പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ സേവനം ഉപയോഗിച്ച് തുടങ്ങാം," - മന്ത്രി പറഞ്ഞു.

4ജി നെറ്റ്‌വർക്ക് വിന്യാസത്തിനായി ബിഎസ്എൻഎൽ ടാറ്റ കൺസൾട്ടൻസി സർവീസസിനും ഐടിഐ ലിമിറ്റഡിനും 19,000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ട്. ബിഎസ്എൻഎൽ ​4ജിയുടെ വേഗത ഏവരെയും അമ്പരപ്പിക്കുമെന്നും മൂന്ന് മാസം നീണ്ട പരീക്ഷണത്തിനു ശേഷമാണ് 200 സൈറ്റുകൾ പ്രവർത്തനക്ഷമമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest