വയോജന പരിപാലന രംഗത്ത് വ്യത്യസ്തമായതും , ആശാവഹമായതും , പ്രവർത്തനം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന കേരളത്തിലെ മികച്ച മൂന്ന് വയോജന പരിപാലന കേന്ദ്രങ്ങളുടെ സ്ഥാപകനായ ജിജി ഫിലിപ്പിന് ദീപിക നാഷണൽ എക്‌സലൻസ് അവാർഡ്.ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ സമ്മാനിച്ചു. വിവിധ രംഗങ്ങളിൽ പ്രഗത്ഭരായ നിരവധി വ്യക്തികളും അവാർഡ് സ്വീകരിച്ചു .
ദീപികയുടേത് 138 വർഷമായി നീതിക്കും ജനാധിപത്യമൂല്യ ങ്ങൾക്കുംവേണ്ടി പോരാടുന്ന ചരിത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ദീപിക എന്ന വാക്കിനർഥം തന്നെ പ്രകാശമാണെന്നും ജ്ഞാനോദ യമെന്നാണെന്നും സ്വാതന്ത്യസമര ചരിത്രത്തിലടക്കം നിർണായകമായ ദിനപത്രമാണ് ദീപികയെന്നും ,അർഹരായ വ്യക്തികൾക്ക് നൽകിയ പുരസ്‌കാര സമർപ്പണത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു .ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയ്ക്കും പഹൽഗാം ഭീകരാക്രമണ ത്തിലെ ഇരകൾക്കും ഈ ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു .

1967 മുതൽ ദീപിക വായിക്കുന്ന വ്യക്തിയാണ് താനെന്നും തന്റെ വിശ്വാസ ത്തെ സൃഷ്ടിച്ചതിൽ മുഖ്യ പങ്ക് ദീപികയ്ക്കാണെന്നും ചടങ്ങിൽ വിശിഷ്ടാ തിഥിയായി പങ്കെടുത്തു പ്രസംഗിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടി എ ന്നും ശബ്ദമുയർത്തിയ വ്യക്തിയാണെന്നും അദ്ദേഹം ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും വക്താവായി നിലകൊണ്ടുവെന്നും സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ പ റഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരു ടെയും വിവേചനം നേരിട്ടവരുടെയും ശബ്ദമായിരുന്നുവെന്നാണ് മുൻ കേ ന്ദ്രമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയ്‌റാം രമേശ് പറ ഞ്ഞത്.
മനുഷ്യത്വത്തിന് ഒരു ആൾരൂപമുണ്ടെങ്കിൽ അത് ഫ്രാൻസിസ് മാർപാപ്പ യാണെന്നു കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എം പി മാർപാപ്പയ്ക്ക് ആദരമർപ്പിച്ചു പറഞ്ഞു. തന്റെ ജീവിതത്തിൽ താൻ ആ ദ്യമായി വായിച്ച ദിനപത്രം ദീപികയാണെന്നും ഇന്നുവരെ ദീപിക നിലപാ ടുകൾ കൈവിട്ടിട്ടില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു. സത്യത്തോ ടും നീതിയോടുമുള്ള ദീപികയുടെ പ്രതിജ്ഞാബദ്ധത മറ്റുള്ള പത്രങ്ങൾ ക്കും മാതൃകയാകട്ടെയെന്നാണ് എ.എ. റഹീം എംപി പറഞ്ഞത്.
ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റ ഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. മാനേജിം ഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖപ്രഭാഷണം നടത്തി. ദീപി ക എഡിറ്റർ (നാഷണൽ അഫയേഴ്‌സ്) ജോർജ് കള്ളിവയലിൽ, രാഷ്ട്രദീ പിക ലിമിറ്റഡ് ഡയറക്ടർ ഫാ. സൈമൺ പള്ളുപ്പെട്ട എന്നിവർ പ്രസംഗിച്ചു
