advertisement
Skip to content

വിദ്യാഭ്യാസം ചിന്തിക്കാനും നിര്‍ഭയരാകാനും പ്രാപ്തമാക്കും: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

മണ്ണുത്തി ഡോണ്‍ബോസ്‌കോ കോളജില്‍ അസോസിയേഷന്‍ ഓഫ് സലേഷ്യന്‍ കോഓപറേറ്റേഴ്‌സ് സംഘടിപ്പിച്ച 'ടീച്ചേഴ്‌സ് കോണ്‍ക്ലേവ് 2025' കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ജോസ് പുതുക്കാടന്‍, ഫാ. സിറില്‍ ജോണ്‍ എടമന, ദേവസി കൊക്കന്‍ തുടങ്ങിയവര്‍ വേദിയില്‍.

തൃശൂര്‍: സ്വതന്ത്രമായി ചിന്തിക്കാനും നിര്‍ഭയരായി മുന്നോട്ടു പോകാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതാകണം വിദ്യാഭ്യാസമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. മനപാഠം പഠിപ്പിക്കുന്നവരല്ല, ചിന്തിക്കാനും ഗ്രഹിക്കാനും പരിശീലിപ്പിക്കുന്നവരാണു നല്ല അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു.
മണ്ണുത്തി ഡോണ്‍ബോസ്‌കോ കോളജില്‍ അസോസിയേഷന്‍ ഓഫ് സലേഷ്യന്‍ കോഓപറേറ്റേഴ്‌സ് സംഘടിപ്പിച്ച 'ടീച്ചേഴ്‌സ് കോണ്‍ക്ലേവ് - 2025' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


എത്ര വലിയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചാലും എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയാലും വിദ്യാര്‍ത്ഥികളില്‍ സമൂഹത്തോടു പ്രതിബദ്ധതയും പൗരധര്‍മത്തെക്കുറിച്ച് അവബോധവും വളര്‍ത്താനായില്ലെങ്കില്‍ വിദ്യാഭ്യാസംകൊണ്ട് എന്തു പ്രയോജനം. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.


കോഓഡിനേറ്റര്‍ ദേവസി കൊക്കന്‍ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. സിറില്‍ ജോണ്‍ എടമന, എ.എസ്.സി. സെക്രട്ടറി ജോസ് പുതുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.


സമാപന സമ്മേളനം ബിഷപ് എമരിറ്റസ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കെ.ടി. ഡേവിസ് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഫാ. ഗില്‍ബര്‍ട്ട് ചൂണ്ടല്‍, സണ്ണി ചിറയത്ത്, ഫാ. ജോയ്‌സ് ഫ്രാന്‍സിസ് തോണിക്കുഴിയില്‍, സിസ്റ്റര്‍ ജാന്‍സി അഗസ്റ്റിന്‍, സിസ്റ്റര്‍ ജോസ്ഫിന്‍, കെ.പി. രാജലക്ഷ്മി, ഡോ. നസീമ റഹ്‌മാന്‍, പ്രഫ പോള്‍സണ്‍ ചാലിശേരി, എ.കെ. ഡിക്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest