advertisement
Skip to content

ലോകസമ്പന്നരില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്

ആഗോള ശതകോടീശ്വര പട്ടികയില്‍ വീണ്ടും ഒന്നാമനായി ടെസ്ല ഉടമ ഇലോണ്‍ മസ്‌ക്. 18,700 കോടി ഡോളറിന്റെ ആസ്തിയുമായി ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഒന്നാമതെത്തിയ മസ്‌കിന് 2023-ല്‍ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി. 18,500 കോടി ഡോളറിന്റെ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബര്‍ണാഡ് അര്‍നോയെയാണ് മസ്‌ക് മറികടന്നത്. മൂന്നാമന്‍ ആമസോണിന്റെ ജെഫ് ബിസോസിന് 11,700 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്.

ടെസ്ല ഓഹരിവിലയിലുണ്ടായ വര്‍ധനയാണ് മസ്‌കിന്റെ ആസ്തി ഉയരാന്‍ കാരണമായത്. മസ്‌കിന് ടെസ്ലയില്‍ നിലവില്‍ 13 ശതമാനം ഓഹരികളാണുള്ളത്. 2022-ല്‍ കൂടുതല്‍ കാലം പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു മസ്‌ക്. ഒക്ടോബറില്‍ സാമൂഹികമാധ്യമ കമ്പനിയായ ട്വിറ്ററിനെ ഏറ്റെടുത്തപ്പോള്‍ ടെസ്ല ഓഹരിവിലയിലെ ഇടിവാണ് മസ്‌കിന്റെ ഒന്നാംസ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയത്. ഒക്ടോബര്‍മുതല്‍ ബെര്‍ണാഡ് അര്‍നോയായിരുന്നു പട്ടികയിലെ ഒന്നാമന്‍.

ഇന്ത്യന്‍വ്യവസായി മുകേഷ് അംബാനി 8110 കോടി ഡോളറിന്റെ (6.72 ലക്ഷം കോടിരൂപ) ആസ്തിയുമായി പത്താമതാണ്. നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന ഗൗതം അദാനിയാകട്ടെ കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് 3770 കോടി ഡോളറിന്റെ (3.12 ലക്ഷം കോടി രൂപ) മാത്രം ആസ്തിയുമായി 32-ാം സ്ഥാനത്തേക്കു പതിച്ചു. ഈവര്‍ഷം അദാനിയുടെ ആസ്തിയില്‍ 8280 കോടി ഡോളറിന്റെ(6.86 ലക്ഷം കോടിരൂപ) കുറവുണ്ടായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest