മുൻ എൻ.എഫ്.എൽ. താരം ലെഷോൺ ജോൺസൺ നായപ്പോര് സംഘടിപ്പിച്ച കേസിൽ വീണ്ടും ശിക്ഷിക്കപ്പെട്ടു. ആറ് കേസുകളിലാണ് ഫെഡറൽ ജൂറി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതോടെ 30 വർഷം വരെ തടവും, ഒരു കോടിയിലധികം രൂപ പിഴയും ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ.
തൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് 190 നായകളെ അധികൃതർ പിടിച്ചെടുത്തിരുന്നു. നായകളെ പോരിനായി പരിശീലിപ്പിക്കാനുള്ള ഉപകരണങ്ങളും മരുന്നുകളും ഇവിടെ നിന്നും കണ്ടെത്തി. 2005-ലും ഇദ്ദേഹം സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് തടവ് ശിക്ഷ ഒഴിവാക്കിയിരുന്നു.
ഗ്രീൻ ബേ പാക്കേഴ്‌സ്, അരിസോണ കാർഡിനൽസ്, ന്യൂയോർക്ക് ജയന്റ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ലെഷോൺ ജോൺസൺ. 1999-ൽ വിരമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.