advertisement
Skip to content

ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ ദീർഘകാല കാമുകനുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ചു

പി പി ചെറിയാൻ

ഹൂസ്റ്റൺ : പാൻ ഡെമിക് കാലഘട്ടത്തിൽ നിരവധി വിവാദ തീരുമാനങ്ങൾ കൈകൊണ്ടു മാധ്യമ - ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ താനും കാമുകൻ ഡേവിഡും വിവാഹനിശ്ചയം കഴിഞ്ഞതായി തിങ്കളാഴ്ച രാത്രി ഹിഡാൽഗോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. . ഒമ്പത് വർഷം മുമ്പാണ് താൻ തൻ്റെ ഭാവി ഭർത്താവിനെ ആദ്യമായി കാണുന്നത് എന്ന് അവർ പോസ്റ്റിൽ പറഞ്ഞു.

ലിനയു ടെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിവാഹ തീയതി ഉൾപ്പെടുത്തിയിരുന്നില്ല.

ഫേസ്ബുക്കിലും എക്സിലും പോസ്റ്റ് ചെയ്ത അവരുടെ പൂർണ്ണ സന്ദേശം ഇങ്ങനെ വായിക്കുന്നു, "നിങ്ങളുമായി ചില സ്വകാര്യ വാർത്തകൾ പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്! ഞങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിൽ ഡേവിഡും ഞാനും അതിയായ സന്തോഷത്തിലാണ്! 9 വർഷം മുമ്പ് ഞങ്ങൾ കണ്ടുമുട്ടി, ഈ വർഷങ്ങളിലെല്ലാം, എല്ലാത്തരം വെല്ലുവിളികളിലും,എന്നോടൊപ്പം ഡേവിഡും ഉണ്ടായിരുന്നു.
ഹിഡാൽഗോയുടെ കാമുകൻ, ഡേവിഡ് ജെയിംസ്, ഒരു പൗരാവകാശ അഭിഭാഷകനായി പ്രവർത്തിക്കുന്നു.
ഹിഡാൽഗോ ദമ്പതികളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ച സോഷ്യൽ മീഡിയ പോസ്റ്റും പുറത്തു
വിട്ടിട്ടുണ്ട്

1991 ഫെബ്രുവരി 19-ന് കൊളംബിയയിലെ ബൊഗോട്ടയിലാണ് ഹിഡാൽഗോ ജനിച്ചത്. അഞ്ച് വയസ്സുള്ളപ്പോൾ അവളുടെ കുടുംബം കൊളംബിയ വിട്ടു, പെറുവിലും മെക്സിക്കോ സിറ്റിയിലും താമസിച്ചു, 15 വയസ്സുള്ളപ്പോൾ ടെക്സസിലെ ഹൂസ്റ്റണിലേക്ക് താമസം മാറിയിരുന്നു
2018 ലെ തിരഞ്ഞെടുപ്പിൽ ഹാരിസ് കൗണ്ടിയിലെ കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് ഹിഡാൽഗോ മത്സരിച്ചു. ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പിൽ അവർ എതിരില്ലാതെയും പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ എഡ് എമ്മറ്റിനെ നേരിട്ടു.

വെള്ളപ്പൊക്ക നിയന്ത്രണം, ക്രിമിനൽ നീതി പരിഷ്കരണം, പ്രാദേശിക ഭരണകൂടത്തിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്ലാറ്റ്ഫോമിലാണ് ഹിഡാൽഗോ പ്രവർത്തിച്ചത്.നവംബർ 6-ന് അവൾ എമെറ്റിനെ പരാജയപ്പെടുത്തി, ആദ്യത്തെ വനിതയായി, ലാറ്റിന ഹാരിസ് കൗണ്ടി ജഡ്ജിയുടെ ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2022 തിരഞ്ഞെടുപ്പിൽ ഹിഡാൽഗോ തൻ്റെ എതിരാളിയായ അലക്‌സാന്ദ്ര ഡെൽ മോറൽ മീലറിനെ 10 ലക്ഷം വോട്ടുകളിൽ ഏകദേശം 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest