advertisement
Skip to content

ട്രംപിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ യുദ്ധവുമായി മുന്നോട്ട് പോകാൻ സെനറ്റ് അനുമതി

വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ പരിമിതപ്പെടുത്താൻ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന നീക്കം അമേരിക്കൻ സെനറ്റ് തള്ളി. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 47-നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്.

 കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ഇറാനിൽ സൈനിക നടപടി തുടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ബില്ലാണ് പരാജയപ്പെട്ടത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും ട്രംപിനെ പിന്തുണച്ചപ്പോൾ, ഡെമോക്രാറ്റിക് പാർട്ടിയിലെ ജോൺ ഫെറ്റർമാൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ മാത്രമാണ് ഡെമോക്രാറ്റുകൾക്കൊപ്പം നിന്നത്.

ട്രംപ് നടത്തുന്നത് നിയമവിരുദ്ധമായ യുദ്ധമാണെന്നും, ഇതിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവർ പരസ്യമായി വിശദീകരണം നൽകണമെന്നും ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും സമാനമായ പ്രമേയങ്ങൾ കൊണ്ടുവരുമെന്ന് സെനറ്റർ ടിം കെയ്ൻ മുന്നറിയിപ്പ് നൽകി.

യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇറാൻ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചതും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്.

ഇറാനെതിരെയുള്ള സൈനിക നടപടി പൂർത്തിയാക്കാൻ ട്രംപിന് അധികാരം നൽകണമെന്നും, ഈ ഘട്ടത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഇസ്രായേലിനെ ഒറ്റപ്പെടുത്തുന്നതിന് തുല്യമാണെന്നും സെനറ്റർ ടോം കോട്ടൺ വാദിച്ചു.

തിരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലായ 'സേവ് അമേരിക്ക ആക്റ്റുമായി'  ഭരണകൂടം മുന്നോട്ട് പോകുന്നതിനിടെയാണ് യുദ്ധത്തെച്ചൊല്ലിയുള്ള ഈ രാഷ്ട്രീയ പോരാട്ടം നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest