advertisement
Skip to content

ഒക്ലഹോമ കൗണ്ടി ജയിലിൽ തടവുകാരൻ മരിച്ചനിലയിൽ, 2025-ൽ ജയിലിലെ ഏഴാമത്തെ തടവുകാരന്റെ മരണം

ഒക്ലഹോമ സിറ്റി:ഒക്ലഹോമ കൗണ്ടി ജയിലിൽ തിങ്കളാഴ്ച വൈകുന്നേരം പ്രതികരണശേഷിയില്ലാത്തതായി കണ്ടെത്തിയ ഒരു തടവുകാരന്റെ മരണം സ്ഥിരീകരിച്ചു.  മരണത്തെക്കുറിച്ചു ഒക്ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ അന്വേക്ഷണം ആരംഭിച്ചു .

2025-ൽ ജയിലിലെ ഏഴാമത്തെ തടവുകാരന്റെ മരണമാണിത്.

വൈകുന്നേരം 5:37 ഓടെ സെല്ലിൽ  പരിശോധന നടത്തിയ ഒരു  ഉദ്യോഗസ്ഥൻ, മാരിയോ മേസൺ എന്ന്  തടവുകാരൻ പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തിയതായി  എന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. മേസണെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ്, സൗകര്യത്തിലെ മെഡിക്കൽ സ്റ്റാഫും, ഇ.എം.എസ്.എ., ഒക്ലഹോമ സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരും ജീവൻ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചു.വൈകുന്നേരം 6:46 ന് ആശുപത്രി മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തെ മരിച്ചതായി പ്രഖ്യാപിച്ചു.

26 കാരനായ മേസൺ 2024 മെയ് 23 മുതൽ കസ്റ്റഡിയിലായിരുന്നു. ഈ വർഷം ഏപ്രിൽ 24 ന്, ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഒക്ലഹോമ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസിലേക്ക് മാറ്റുന്നതിനായി കാത്തിരിക്കുകയായിരുന്നു.
പ്രോട്ടോക്കോൾ അനുസരിച്ച്, ഒക്ലഹോമ കൗണ്ടി ജയിലിലെ എല്ലാ മരണങ്ങളും ഒക്ലഹോമ മെഡിക്കൽ എക്സാമിനർ മരണകാരണം കണ്ടെത്തുന്നതുവരെ ഒക്ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്റർ കൊലപാതകങ്ങളായി അന്വേഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest