ന്യൂ യോർക്ക് : വെനിസ്വേലയുടെ മുൻ മേധാവി നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടി ജയിലിലടച്ചതിന് ശേഷം, അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ പുതിയ നേതാവ് "വലിയ വില" നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച ഭീഷണിപ്പെടുത്തി.
ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് "ശരിയായത് ചെയ്തില്ലെങ്കിൽ, അവർ വളരെ വലിയ വില നൽകേണ്ടിവരും, ഒരുപക്ഷേ മഡുറോയേക്കാൾ വലിയ വില" നൽകേണ്ടിവരുമെന്ന് ട്രംപ് തൻ്റെ അഭിമുഖത്തിൽ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ യുഎസ് സൈന്യം കാരക്കാസിൽ ആക്രമണം നടത്തി, സൈനിക ലക്ഷ്യങ്ങൾ തകർത്തിരുന്നു. മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്താൻ മഡുറോയെയും ഭാര്യയെയും ന്യൂ യോർക്ക് ജയിലിൽ അടച്ചിരിക്കുകയാണ്. സ്ഥാനഭ്രഷ്ടനായ നേതാവ് തിങ്കളാഴ്ച ന്യൂ യോർക്ക് മാൻഹട്ടൻ കോടതിയിൽ ഹാജരാകും.
വാഷിംഗ്ടണിന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കുക, പ്രത്യേകിച്ച് വെനിസ്വേലയുടെ വലിയ ക്രൂഡ് ഓയിൽ ശേഖരത്തിൽ യുഎസ് നിക്ഷേപം സാധ്യമാക്കൽ എന്നിവ കൈവരിക്കുന്നിടത്തോളം കാലം മഡുറോ സർക്കാരിന്റെ ശേഷിക്കുന്നവരുമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ട്രംപ് ഭരണകൂടം പറയുന്നു.