advertisement
Skip to content

പെൻസിൽവേനിയയിൽ ട്രാഫിക് പരിശോധനയ്ക്കിടെ സ്റ്റേറ്റ് ട്രൂപ്പർ വെടിയേറ്റു മരിച്ചു

പി പി ചെറിയാൻ

പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രതിയായ ഡ്രൈവർ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു.

അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നു എന്ന പരാതിയെത്തുടർന്ന് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുമ്പോഴാണ് തിമോത്തിക്ക് നേരെ വെടിയുണ്ടയേറ്റത്. വാഹനത്തിലുണ്ടായിരുന്ന ജെസ്സി നഥാൻ എൽക്സ് (32) എന്നയാളാണ് വെടിവെച്ചത്.

തിമോത്തിയെ വെടിവെച്ച ശേഷം ജെസ്സി വാഹനത്തിൽ നിന്നിറങ്ങി അല്പം മാറി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ഇയാൾക്ക് മുൻപ് ഗൗരവകരമായ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് അറിയിച്ചു.

15 വർഷമായി സർവീസിലുള്ള തിമോത്തി ഒക്കോണർ ഒരു യഥാർത്ഥ ഹീറോയാണെന്ന് ഗവർണർ ജോഷ് ഷാപ്പിറോ അനുസ്മരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

ഭാര്യയും ഒരു കൊച്ചു മകളുമാണ് തിമോത്തിക്ക് ഉള്ളത്. "എന്റെ മകൻ ധീരനായ സംരക്ഷകനായിരുന്നു" എന്ന് അദ്ദേഹത്തിന്റെ അമ്മ സമൂഹമാധ്യമത്തിൽ കുറിച്ചു.

അപ്രതീക്ഷിതമായി നടന്ന ഈ ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രാദേശിക ഭരണകൂടവും സഹപ്രവർത്തകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest