ടെക്സസ്: ജൂലൈ നാലിന് ടെക്സസിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ ക്യാമ്പ് മിസ്റ്റിക് കൗൺസിലർ കാതറിൻ ഫെറുസ്സോയുടെ (19) മൃതദേഹം കണ്ടെത്തി. ജൂലൈ 11 വെള്ളിയാഴ്ചയാണ് കാതറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് അവരുടെ കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു.
ടെക്സസിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച 27 ക്യാമ്പംഗങ്ങളിലും കൗൺസിലർമാരിലും ഒരാളാണ് കാതറിൻ. കെർ കൗണ്ടിയിലെ ക്യാമ്പ് മിസ്റ്റിക് സ്ഥിതി ചെയ്യുന്ന പ്രദേശം ജൂലൈ നാലിനുണ്ടായ വെള്ളപ്പൊക്കത്തിൽ ഏറ്റവുമധികം ദുരിതമനുഭവിച്ച ഇടങ്ങളിൽ ഒന്നായിരുന്നു.
അടുത്തിടെ ഹൈസ്കൂൾ ബിരുദം നേടിയ കാതറിൻ, വിദ്യാഭ്യാസം പഠിക്കാൻ ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായി കുടുംബം അറിയിച്ചു. പ്രത്യേക വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപികയാകാനായിരുന്നു കാതറിൻ ആഗ്രഹിച്ചത്. ഹ്യൂസ്റ്റൺ ക്രോണിക്കിൾ റിപ്പോർട്ട് പ്രകാരം, 19 വയസ്സുകാരിയായിരുന്ന കാതറിന് ഹ്യൂസ്റ്റണിൽ ശക്തമായ ജീവകാരുണ്യ പ്രവർത്തനങ്ങളുണ്ടായിരുന്നു.
