advertisement
Skip to content

പ്രണയ അമിട്ടുമായി തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നാളെ

തൃശൂർ: തൃശൂർ പൂരത്തിൻറെ സാമ്പിൾ വെടിക്കെട്ട് നാളെ. പ്രണയ അമിട്ടാണ് ചെറുപ്പക്കാരായ വെ ടിക്കെട്ടുപ്രേമികളെ ഇത്തവണ ഹരം കൊള്ളിക്കുക. നാളെ സന്ധ്യ യ്ക്ക് ഏഴിനു തേക്കിൻകാട് മൈതാനത്തു പാറമേക്കാവ് വിഭാഗo സാമ്പിൾ വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും.
ഇത്തവണ തിരുവമ്പാടിക്കും പാറമേക്കാവിനും വെടിക്കെട്ടിന് ഒരേ ലൈസൻസിയാണ് എന്നതു പൂരംചരിത്രത്തിലെ ആദ്യ സംഭവമാണ്.
തൃശൂർ മുണ്ടത്തിക്കോട് സ്വദേശി പി.എം.സതീഷാണ് വെടിക്കെട്ട് നടത്തു ന്നത്. ലൈസൻസി രണ്ടുകൂ ട്ടർക്കും ഒരാളാണെങ്കി ലും ആവേശം ഒട്ടും കുറ യില്ലെന്ന് ഇരുവിഭാഗങ്ങ ളും പറയുന്നു.

ആകാശത്ത് പ്രണയ ചിഹ്നത്തിൻറെ ആകൃതിയിൽ വിരിയുന്ന പ്രേമലു എന്ന അമിട്ടാണ് ഇത്തവണത്തെ സ്പെഷൽ. ആകാശത്തു പൊട്ടിവിരിഞ്ഞ് താഴേക്ക് ഊർന്നിറങ്ങുന്ന ഗുണ കേവും ഇത്തവണത്തെ പ്രത്യേകതയാണ്. ഇ ന്ത്യയുടെ അഭിമാനമായ ഗഗൻയാൻ്റെ പേരിലും അമിട്ടുകൾ ഉണ്ട്.
വെള്ളിയാഴ്ചയാണു തൃശൂർ പൂരം. ശനിയാഴ്ച പുലർച്ചെ മൂന്നിനാണു പ്രധാന വെടിക്കെട്ട്.

ശബ്ദനിയന്ത്രണങ്ങളും മറ്റും കർശനമാക്കിയതോടെ അമിട്ടി ൽ പുതുമകൾ പരീക്ഷിക്കാനാ ണ് ലൈസൻസികൾ ശ്രമിക്കുന്നത്. സാമ്പിൾ കാണുന്നതിനു സ്വരാജ് റൗണ്ടിലേക്ക് ആളുകളെ ക യറ്റിനിർത്തുന്നതിന് ഇത്തവണയും നിയന്ത്രണം ഉണ്ടാകും. ഏതാനും വർഷങ്ങളായി സ്വരാജ് റൗണ്ടി ലേക്ക് അധികം ആളുകളെ പ്ര വേശിപ്പിക്കാതെ കർശനനിയ ന്ത്രണങ്ങളോടെയാണ് സാമ്പിളും പ്രധാന വെടിക്കെട്ടും നട ത്തുന്നത്.
വെടിക്കെട്ട് കാ ണുന്നതിനു സൗകര്യം നിഷേധി ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest