advertisement
Skip to content

നമീബിയയിൽ നിന്ന് എത്തിയ ചീറ്റകളെ കാണാൻ അവസരം, കുനോയിൽ ഫെബ്രുവരി മുതൽ 'ടൂറിസ്റ്റ് സഫാരി' തുടങ്ങും

ഭോപ്പാൽ: മദ്ധ്യപ്രദേശ് കുനോ നാഷണൽ പാ‌ർക്കിൽ ഫെബ്രുവരി മുതൽ 'ടൂറിസ്റ്റ് സഫാരി' തുടങ്ങുന്നു. നമീബിയയിൽ നിന്ന് എത്തിയ ചീറ്റപ്പുലികളെ കാണാൻ അവസരമൊരുക്കുമെന്നും ദക്ഷിണാഫ്രിക്കയിൽ നിന്ന് കൂടുതൽ ചീറ്റകളെ എത്തിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.

'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ആഫ്രിക്കയിലെ നമീബിയയിൽ നിന്നും അഞ്ച് പെണ്ണും മൂന്ന് ആണും ഉൾപ്പടെ എട്ട് ചീറ്റകളെയാണ് കഴിഞ്ഞ സെപ്തംബറിലാണ് എത്തിച്ചത്. ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് കൊണ്ടുവന്നത്.

പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്ന് വിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest